കോന്നി: മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന സൂചനയുമായി അടൂർ പ്രകാശ് എംപി. കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനിടെയാണ് അടൂർ പ്രകാശിന്റെ പരാമർശം.
തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറിയ ഉമ്മൻ എത്തിയപ്പോള്‍ എംപി സംസാരിക്കുകയായിരുന്നു, ഇതോടെയാണ് ഞങ്ങള്‍ പലതും പക്ഷേ തലവിധി മറ്റൊന്നായി പോയിയെന്ന് അടൂർ പ്രകാശ് പറഞ്ഞത്.മറിയ ഉമ്മൻ ഒന്നും കേള്‍ക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മൂത്ത മകള്‍ മറിയ ഉമ്മൻ കണ്‍വെൻഷനില്‍ മുഖ്യ സാന്നിധ്യമായിരുന്നു. കണ്‍വെൻഷനില്‍ പ്രകാശിൻ്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെയാണ് മറിയ ഉമ്മൻ കയറി വന്നത്.
2019ന് ശേഷമുള്ള കാലഘട്ടത്തില്‍ കോന്നിയുടെ പുരോഗതി നിശ്ചലമായി മുന്നോട്ട് പോയ സമയമാണ്. ആ കാലത്തേക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം. കോന്നിക്കാർ ആഗ്രഹിച്ച കാര്യങ്ങളും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടപ്പിലാക്കൻ തനിക്ക് പിന്തുണ ലഭിച്ചുവെന്നും യുഡിഎഫ് കണ്‍വീനർ കൂടിയായ അടൂർ പ്രകാശ് പറഞ്ഞു.
സതീഷ് കൊച്ചുപറമ്പൻ കോന്നിക്കാരനാണ്. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്ന വിമർശനങ്ങളോടായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.