കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ ആര് ജയാനന്ദ സിപിഎം സ്ഥാനാര്‍ത്ഥിയാകും. ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പുവിന് രണ്ടാമത് അവസരം നല്‍കാനും തീരുമാനം. കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം കൈക്കൊണ്ടത്. തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫയാകും സ്ഥാനാര്‍ത്ഥിയാകുക
കാസര്‍കോട് മൂന്നു മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ബിജെപിയുടെ കെ സുരേന്ദ്രന് മത്സരിക്കാനെത്തിയതോടെ ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മഞ്ചേശ്വരം മാറിയിരുന്നു. ഇത്തവണ മഞ്ചേശ്വരത്ത് ഷാനവാസ് പാടൂരിന്റെ പേര് നേരത്തെ പരിഗണിച്ചിരുന്നു. ഒടുവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ ആര് ജയാനന്ദയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഷാനവാസിനെ മത്സരിപ്പിച്ചാല്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ കൂടി കണക്കിലെടുത്താണ് ജയാനന്ദയെ തീരുമാനിച്ചത്. ഉദുമയില്‍ സിഎച്ച് കുഞ്ചമ്പുവിന് രണ്ടാം ടേം നല്‍കും.
തൃക്കരിപ്പൂരിലെ എംഎല്‍എയായ എം രാജഗോപാലാണ് സിപിഎം ജില്ലാ സെക്രട്ടറി. അതിനാലാണ് പകരം വിപിപി മുസ്തഫയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശയ്ക്ക് സംസ്ഥാന നേതൃത്വം അന്തിമ അംഗീകാരം നല്‍കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.