മഞ്ഞില്‍ ലയിച്ചൊരു ‘വെളുത്ത മുത്ത്:: 1,900 മീറ്റര്‍ ഉയരത്തില്‍ തണുപ്പിനോട് പൊരുതി നായക്കുട്ടി; മൃഗസ്‌നേഹികളുടെ ഹൃദയം കീഴടക്കിയ ഒരു അതിജീവന കഥ,

ഗ്രീസ്: മരണത്തിനും ജീവിതത്തിനുമിടയിലെ ഒൻപത് ദിനങ്ങള്‍! ഗ്രീസിലെ ഹാലികി ഗ്രാമത്തിലെ ഒരു കൊച്ചു നായക്കുട്ടി ലോകമെങ്ങുമുള്ള മൃഗസ്‌നേഹികളുടെ ഹൃദയം കീഴടക്കുകയാണ്.

ഗ്രീക്ക് ഭാഷയില്‍ ‘വെളുത്തവൻ’ എന്നർത്ഥമുള്ള ‘ആസ്പ്രൂലിസ്’ എന്ന ഒമ്പത് മാസം പ്രായമുള്ള നായക്കുട്ടിയാണ്, സമുദ്രനിരപ്പില്‍ നിന്ന് 1,900 മീറ്റർ ഉയരത്തില്‍ കഠിനമായ തണുപ്പിനോടും വിശപ്പിനോടും പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഗ്രാമത്തിലെ കഫേ ഉടമയായ ക്രിസ്റ്റോസ് സക്കറിസിന്റെ ഓമനയായ ഈ നായക്കുട്ടി, അവിടെയെത്തിയ ഒരു സ്കീ പർവതാരോഹക സംഘത്തെ പിന്തുടർന്ന് പോയതോടെയാണ് ദുരന്തത്തിന് തുടക്കമായത്.

പർവതാരോഹകർക്കൊപ്പം കുതിച്ചു പാഞ്ഞ ആസ്പ്രൂലിസ് കൊടുമുടിയുടെ അരികിലെത്തിയെങ്കിലും, ദുർഘടമായ ഭൂപ്രകൃതിയും ചെങ്കുത്തായ പാറക്കെട്ടുകളും കാരണം ഒറ്റപ്പെട്ടുപോയി. ഭയം കാരണം തിരികെ വരാൻ കഴിയാതെ 1,900 മീറ്റർ ഉയരത്തിലുള്ള തണുത്തുറഞ്ഞ മഞ്ഞില്‍ ആ നായക്കുട്ടി കുടുങ്ങി. 

ഭക്ഷണം പോലുമില്ലാതെ ഒരു ആഴ്ചയിലേറെ നീണ്ട ആ ദിവസങ്ങളില്‍, കൊടും തണുപ്പിനെ അതിജീവിച്ച്‌ അവൻ എവിടെയോ ഒളിച്ചിരുന്നു. ഉടമയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും മഞ്ഞില്‍ ലയിച്ചുനിന്ന ആ ‘വെളുത്ത മുത്തിനെ’ കണ്ടെത്താൻ ആർക്കും സാധിച്ചില്ല.

എന്നാല്‍ മാർച്ച്‌ 5-ന് ആ അത്ഭുതം സംഭവിച്ചു. സൗകരേല കൊടുമുടി ലക്ഷ്യമാക്കി നീങ്ങിയ മറ്റൊരു പർവതാരോഹക സംഘം മരവിപ്പിക്കുന്ന നിശബ്ദതയ്ക്കിടയില്‍ ഒരു നായയുടെ നേർത്ത കരച്ചില്‍ കേട്ടു. “വെളുത്ത നിറമായതിനാല്‍ മഞ്ഞില്‍ അവനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല, 

പക്ഷേ ആ ചെറിയ നായ ഞങ്ങളെ കണ്ടിരുന്നു, അവൻ സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു,” എന്ന് രക്ഷാസംഘത്തിലുണ്ടായിരുന്ന മറീന കൊറാക്കി ഓർത്തെടുത്തു. സംഘം രണ്ടായി പിരിഞ്ഞ് നടത്തിയ നീക്കത്തിനൊടുവില്‍, തളർന്നു വശായ ആസ്പ്രൂലിസിനെ അവർ കണ്ടെത്തി.

ഒൻപത് ദിവസത്തെ പട്ടിണി ആസ്പ്രൂലിസിനെ വല്ലാതെ തളർത്തിയിരുന്നു. അവന്റെ കഴുത്തിലെ ബെല്‍റ്റ് പോലും ലൂസായി തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. പർവതാരോഹകർ നല്‍കിയ ഭക്ഷണവും സ്നേഹവും സ്വീകരിച്ച്‌ മൂന്നര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവില്‍ അവൻ സുരക്ഷിതനായി ഉടമയുടെ അരികിലെത്തി.

തന്നെ രക്ഷിച്ച ഓരോരുത്തരോടും നന്ദി പ്രകടിപ്പിക്കും വിധം അവർക്ക് അരികിലെത്തി കരഞ്ഞ ആസ്പ്രൂലിസ്, ഇപ്പോള്‍ തന്റെ വീടിന്റെ ഉമ്മറത്ത് ശാന്തമായി വിശ്രമിക്കുന്നു. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളെ സ്നേഹം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും തോല്‍പ്പിച്ച ഒരു ചെറിയ നായയുടെ വലിയ കഥയായി ഇത് മാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !