അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരൊറ്റ ഫോൺ വിളി മതിയെന്ന് ഇന്ത്യയിലെ യുഎഇയുടെ ആദ്യ സ്ഥാനപതി ഹുസൈൻ ഹസൻ മിർസ.
ഈ യുദ്ധത്തിൽ തങ്ങൾ ഉൾപ്പെടേണ്ടി വന്നതിനെക്കുറിച്ച് അദ്ഭുതം പ്രകടിപ്പിച്ച മിർസ, ഈ പ്രതിസന്ധിയിൽ തങ്ങൾക്ക് യാതൊരു താൽപര്യവുമില്ലെന്നും തങ്ങളുടെ മണ്ണിൽ നിന്ന് ഒരുപക്ഷത്തെയും ആക്രമിക്കാൻ അനുവദിക്കില്ലെന്നും അബുദാബിയിൽ ഇന്ത്യൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഗൾഫ് നേതാക്കൾക്കിടയിലും ജനങ്ങൾക്കിടയിലും ബിസിനസ് സമൂഹത്തിനിടയിലും മോദിക്ക് വലിയ മതിപ്പുണ്ട്.ഈ വിശ്വാസ്യത ഇരുപക്ഷത്തും ഒരുപോലെ ബാധകമാണ്. മോദി ഇസ്രയേലുമായി അടുത്തിടെ നടത്തിയ സന്ദർശനവും ഇറാനുമായി പുലർത്തുന്ന മികച്ച ബന്ധവും ഈ സാഹചര്യത്തിൽ വലിയൊരു സാധ്യതയായി മാറുന്നു. ഇറാന്റെ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവ് കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയുടെ ഭൂമി മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല. ഇസ്രയേലിന്റെ പങ്കാളിയും (അബ്രഹാം കരാർ വഴി) ഇറാന്റെ അയൽരാജ്യവുമാണ് യുഎഇ. ഈ സുപ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനം ഇരുപക്ഷവും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് യുഎഇയെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ‘അവർ ഞങ്ങളുടെ മണ്ണിൽ നിന്ന് യുദ്ധം ചെയ്യുന്നു, ഇത് അംഗീകരിക്കാനാവില്ല’– അദ്ദേഹം വ്യക്തമാക്കി.
തുടരുന്ന സംഘർഷം പുതിയ ഇറാനിയൻ പരമോന്നത നേതാവ് മുജ്‌തബ ഖമനയിയുടെ അധികാരമേറ്റെടുക്കലിന് ശേഷവും സംഘർഷത്തിന് അയവില്ല. തിങ്കളാഴ്ച ഇസ്രയേൽ മധ്യ ഇറാനിൽ വീണ്ടും ആക്രമണം നടത്തി. ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളും ആക്രമണത്തിന് ഇരയായി.
യുദ്ധത്തിന്റെ ഭീകരതയിൽ ഇറാനിൽ മാത്രം 1,332 സാധാരണക്കാർ കൊല്ലപ്പെട്ടതായും ആയിരക്കണക്കിനാളുകൾക്ക് പരുക്കേറ്റതായും ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതി അറിയിച്ചു. സംഘർഷത്തിനിടെ ചികിത്സയിലിരിക്കെ ഏഴാമതൊരു അമേരിക്കൻ സൈനികനും ജീവൻ നഷ്ടപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.