ഇറാൻ: സമാധാന ശ്രമങ്ങൾക്കിടയിലും പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാന്റെ ഊർജനിലയങ്ങൾ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന ഡോണൾഡ് ട്രംപിന്റെ ഉറപ്പ് നിലനിൽക്കെത്തന്നെ ഇറാനിൽ കനത്ത ആക്രമണമുണ്ടായി.
ഖൊറംഷഹറിലെ പവർപ്ലാന്റിലും പൈപ്പ്‌ലൈനിലും ഇസ്ഫഹാനിലെ ഊർജനിലയത്തിലും ഇസ്രയേലും അമേരിക്കയും ചേർന്ന് ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. എന്നാൽ വാതക വിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇറാന് 150 വൈദ്യുതനിലയങ്ങളുണ്ടെന്നും, ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണി ഇറാനെ കാര്യമായി ബാധിക്കില്ലെന്നും ഊർജമന്ത്രി അബ്ബാസ് അലിയാബ്ദി അവകാശപ്പെട്ടു.
ഐആർജിസിയുടെ ആയുധശാലകൾ ഉൾപ്പെടെ ഇറാന്റെ 50-ലേറെ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ 100 കിലോ ഭാരമുള്ള പോർമുന ഘടിപ്പിച്ച മിസൈൽ ഇസ്രയേൽ പ്രതിരോധം ഭേദിച്ച് സെൻട്രൽ ടെൽ അവീവിൽ പതിച്ചു. ആറുപേർക്ക് പരിക്കേൽക്കുകയും പാർപ്പിട സമുച്ചയത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അതേസമയം ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎഇയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്ന മൊറോക്കൻ സ്വദേശി കൊല്ലപ്പെട്ടു.
ആമസോൺ ക്ലൗഡ് സേവനങ്ങളും തടസ്സപ്പെട്ടു. കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ 19 ഡ്രോണുകൾ സൗദി സൈന്യം തകർത്തു. മിസൈൽ അവശിഷ്ടങ്ങൾ വീണ് കുവൈത്തിൽ വൈദ്യുതി ബന്ധം തകരാറിലായി. ഇറാഖിൽ റോക്കറ്റാക്രമണത്തിൽ 6 കുർദിഷ് സേനാംഗങ്ങളും പടിഞ്ഞാറൻ ഇറാഖിൽ 15 പിഎംഎഫ് സൈനികരും കൊല്ലപ്പെട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.