വർക്കല:രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ ശിവഗിരി മഠം സന്ദർശിക്കും. ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം പത്ത് മണിയോടെ ശിവഗിരിയിലെത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയിൽ ദർശനം നടത്തും.
തുടർന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രാഹുൽ, ടെക്നോപാർക്കിലെ ഐടി പ്രൊഫഷണലുകളുമായി സംവാദം നടത്തും. ഗുരു-ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശിവഗിരി സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ഈ പദയാത്രയുടെ സമാപന വേദിയിൽ യുവാക്കൾക്കും സ്ത്രീകൾക്കുമായി പുതിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ (ഗ്യാരന്റികൾ) അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും യുഡിഎഫ് കക്ഷിനേതാക്കളും പങ്കെടുക്കുന്ന ഈ റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.