തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള 12-ാം ശമ്പളക്കമ്മിഷന്റെ പരിഗണനാവിഷയങ്ങളിൽ ധാരണയായി. അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളം വർധിപ്പിക്കുക എന്ന തത്ത്വമനുസരിച്ച് 2024 ജൂലായ് ഒന്ന് മുതൽ മുൻകാലപ്രാബല്യത്തോടെയാകും പുതിയ പരിഷ്‌കരണം നടപ്പിലാക്കുക.
ശമ്പളവും പെൻഷനും കണക്കാക്കുന്നതിനുള്ള നിലവിലെ സങ്കീർണ്ണമായ നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്നതും കമ്മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിലൂടെ ശമ്പളനിർണ്ണയത്തിനുള്ള സമയവും ഭരണപരമായ ചെലവും കുറയ്ക്കാൻ സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ കമ്മിഷൻ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്നതും സംസ്ഥാന ജീവനക്കാർക്ക് ഇല്ലാത്തതുമായ ആനുകൂല്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കും. ഈ ആനുകൂല്യങ്ങൾ സംസ്ഥാനത്തും നടപ്പിലാക്കാനുള്ള സാധ്യതകൾ കമ്മിഷൻ പരിശോധിക്കും.
നിലവിൽ മൂന്ന് മാസമാണ് കമ്മിഷന്റെ കാലാവധിയെങ്കിലും, പ്രവർത്തനങ്ങൾ ആരംഭിച്ചു വരുന്നതേയുള്ളൂ എന്നതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. സർക്കാർ മാറുന്നതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിലവിലെ നീക്കം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.