കൊച്ചി: ആ ക്രിസ്മസ്–പുതുവത്സര ബംപർ സജിമോന്റെയല്ല. 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ.സജിമോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ക്രിസ്മസ്–പുതുവത്സര ലോട്ടറി സമ്മാനം ടിക്കറ്റ് ഹാജരാക്കിയവർക്ക് വിട്ടുനൽകാനും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചു.
ഹർജിയിൽ തീരുമാനമാകുന്നതു വെര സമ്മാനത്തുകയായ 20 കോടി രൂപ നൽകുന്നതു തടഞ്ഞു വയ്ക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
കോടതി നിർദേശത്തെ തുടർന്നു സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ പകർപ്പും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് സമർപ്പിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും മുദ്ര വച്ച കവറിൽ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.
സമ്മാനം ലഭിച്ച ടിക്കറ്റിൽ കൃത്രിമമൊന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ലോട്ടറിയുമായി ബന്ധപ്പെട്ട നടപടികൾ.
സമർപ്പിക്കപ്പെട്ടത് സമ്മാനാർഹമായ യഥാർഥ ടിക്കറ്റാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് സജിമോന്റെ ഹർജി തള്ളാനും സമ്മാനർഹമായ തുക വിട്ടു നൽകാനും കോടതി നിർദേശിച്ചത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.