കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. 291 പേരുടെ സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി മമതാ ബാനർജിയാണ് പട്ടിക പുറത്തുവിട്ടത്. 294 സീറ്റിൽ മൂന്നിടങ്ങളിൽ ഡാർജിലിങ്ങിലെ അനിത് ഥാപയുടെ പാർട്ടിയായിരിക്കും മത്സരിക്കുക.
ഭവാനിപുരിലാണ് ഇത്തവണ ജനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടൽ. 2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയിരുന്നു.
1956 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മമതയ്‌ക്കെതിരേ അദ്ദേഹത്തിന്റെ വിജയം. 2021-ൽ നന്ദിഗ്രാമിൽ തോൽവിയറിഞ്ഞ മമത പിന്നീട് ഭവാനിപുരിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്.
ഏപ്രിൽ 23, 29 തീയതികളിലായി ഇത്തവണ രണ്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.