ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സാഹചര്യം അവലോകനം ചെയ്യാന്‍ മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് ചേരുന്ന യോഗത്തില്‍ പെട്രോളിയം, വൈദ്യുതി, വളം എന്നിവയുടെ ലഭ്യതയും സ്റ്റോക്കും വിലയിരുത്തും.
രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം, സ്ഥിരതയുള്ള ലോജിസ്റ്റിക്സ്, കാര്യക്ഷമമായ വിതരണം എന്നിവ ഉറപ്പാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. ഇതിനായി സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. പുതുതായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഉപഭോക്തൃ, വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആഗോള സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം ലോകമെമ്പാടും ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
സമാധാനം, വര്‍ദ്ധിച്ച പൊതുജന അവബോധം എന്നിവയിലൂടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇത് ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അന്താരാഷ്ട്ര വിതരണ ശൃംഖലകളില്‍ ഉയര്‍ന്നുവന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിതരണ ശൃംഖലയില്‍ സംഭവിച്ച തടസ്സങ്ങള്‍ എങ്ങനെ മറികടക്കാമെന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും നടക്കുന്നുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതോടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.