ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് നിരത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്. മാര്‍ച്ച് 4 ന് ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി നിസാമുദ്ദീന്റെ വീടാണ് കോര്പറേഷന് തകര്‍ത്തത്.
ഞായറാഴ്ചയായിരുന്നു കോര്‍പറേഷന്റെ നീക്കം. ഹോളി ദിനത്തില്‍ ഒരു ബലൂണിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. സംഘര്‍ഷത്തിനിടെ ഒരു യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടുയായിരുന്നു.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോര്‍പറേഷന്റെ ബുള്‍ഡോസര്‍ രാജ്കേസില് ഉള്‍പ്പെട്ട വ്യക്തികളുമായി ബന്ധപ്പെട്ട അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടികളുടെ ഭാഗമായാണ് കെട്ടിടം പൊളിച്ചു നീക്കിയത് എന്നാണ് നടപടിക്ക് അധികൃതര്‍ നല്കുന്ന വിശദീകരണം.
ഹോളി ദിനത്തിലെ സംഘര്‍ഷം പരാമര്‍ശിച്ച് കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ബുള്‍ഡോസര്‍ നടപടി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.