ടെല്‍ അവീവ്: ഇസ്രയേല്‍ - യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തുമെന്ന് ഇസ്രയേല്‍ ഭീഷണി.
ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന പുരോഹിത സമിതി സമവായത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇസ്രയേലിന്റെ പ്രതികരണം.ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയെ പരാമര്‍ശിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രതികരണം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് ആണ് പുതിയ പരമോന്നത നേതാവിന്റെ പേരില്‍ സമവായമായെന്ന റിപ്പോര്‍ട്ട് പങ്കുവച്ചത്.
അതേസമയം, ഇറാനിലെ ഇസ്രയേല്‍ സൈനിക നടപടിക്ക് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് കനത്ത നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഏകദേശം 10,000 സിവിലിയന്‍ ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
7,943 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 1,617 വാണിജ്യ യൂണിറ്റുകളും നിരവധി മെഡിക്കല്‍, വിദ്യാഭ്യാസ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് റെഡ് ക്രസന്റ് പറഞ്ഞു. ആക്രമണം ആരംഭിച്ചതിനുശേഷം 1,300 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.