ഡൽഹി; ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിൽ തീരുമാനമായതിനുപിന്നാലെ ചൊവ്വാഴ്ച ചേർന്ന എൻഡിഎ പാർലമെൻ്ററി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് നിറഞ്ഞ കരഘോഷത്തോടെയും അഭിനന്ദനങ്ങളോടെയും.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയൻ (ഇയു), യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മൗറീഷ്യസ്, ഓസ്ട്രേലിയ, യുകെ, ന്യൂസിലൻഡ്, ഇപ്പോൾ യുഎസ് എന്നിവരുമായി ഇന്ത്യ വിജയകരമായി പ്രധാന വ്യാപാര കരാറുകൾ പൂർത്തിയാക്കിയെന്ന് യോഗത്തിൽ സംസാരിക്കവെ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. "ഇത് സാധാരണ നേട്ടമല്ല. ഈ വ്യാപാര കരാറുകളിലൂടെ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ വെക്കുന്ന വിശ്വാസം പ്രതിഫലിക്കുന്നതാണ് ഇന്ത്യയുടെ അന്താരാഷ്ട്ര അംഗീകാരവും വളർച്ചയും. ഇത് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തമായി മുന്നോട്ട് നയിക്കും," കിരൺ റിജിജു പറഞ്ഞു.
വ്യാപാരക്കരാർ പ്രഖ്യാപനത്തെത്തുടർന്ന് പ്രധാനമന്ത്രി മോദി കരാറിനെ ഇന്ത്യൻ കയറ്റുമതിമേഖലയ്ക്ക് വലിയ മുന്നേറ്റമായി വിശേഷിപ്പിക്കുകയും ഈ തീരുമാനത്തിന് യുഎസ് പ്രസിഡന്റിനോട് നന്ദി അറിയിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ, സാമ്പത്തികരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വലിയ അവസരങ്ങൾ തുറക്കുമെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ട്രംപിൻ്റെ നേതൃത്വത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ട്രംപിന്റെ നേതൃത്വം പ്രധാനമാണെന്നും അന്താരാഷ്ട്ര സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ ആവർത്തിച്ചതായും മോദി വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.