തിരുവനന്തപുരം; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ബജറ്റിനെ ഏറെ ആകാംക്ഷയോടെയാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്.
വൻ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന കണക്കുകൂട്ടലിൽ, ബജറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്നു കരുതിയ ബിജെപിക്കു കടുത്ത നിരാശയാണു ഫലം. കേരളത്തിനൊന്നും നൽകിയില്ലെന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രൂക്ഷവിമർശനത്തിനു മറുപടി നൽകുകയെന്നത് ബിജെപിക്ക് എളുപ്പമല്ല.കേന്ദ്രം മുൻപു നൽകിയ പദ്ധതികൾ എണ്ണിപ്പറഞ്ഞും അതു നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ചവരുത്തിയെന്ന് ആരോപിച്ചുമുള്ള വിശദീകരണമാണു ബജറ്റിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയത്. കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരായ ആയുധമായി ബജറ്റിനെ ഉപയോഗിക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങൾക്ക് പദ്ധതികളേറെ നൽകിയപ്പോൾ കേരളത്തെ തഴഞ്ഞെന്നാണ് ആരോപണം.
കേരളത്തിൽ വികസനം ഉറപ്പാക്കണമെങ്കിൽ ഇവിടെയും ബിജെപി അധികാരത്തിലെത്തണമെന്നാണ് ഇതിനുള്ള ബിജെപിയുടെ മറുപടി.ബജറ്റിൽ എയിംസും വേഗ റെയിൽ പാതയും സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. യുവാക്കൾക്കുള്ള പദ്ധതികൾ, ധാതു ഇടനാഴി എന്നിവ കേരളത്തിനു ഗുണകരമാകുമെന്നാണു ബിജെപിയുടെ വാദമെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ അതു മതിയാവില്ലെന്ന് അവർക്കറിയാം.
കടലാമ പരിപാലന കേന്ദ്രത്തെക്കുറിച്ച് കാര്യമായ പ്രതികരണങ്ങൾക്കു പോലും ബിജെപി മുതിരുന്നില്ല. ഇതുമായി ബന്ധപ്പെടുത്തി ട്രോളുകൾ പ്രചരിക്കുന്നതും പാർട്ടിക്കു ക്ഷീണമാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.