ഡൽഹി : നിശ്ചിത തുകയുടെ സ്വർണം എന്നതിനു പകരം തൂക്കം പരിഗണിക്കുന്ന രീതിയിൽ ബാഗേജ് നിയമം കേന്ദ്ര ബജറ്റിൽ പൊളിച്ചെഴുതിയതും വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ നികുതി 20ൽ നിന്നു 10 ശതമാനമാക്കി കുറച്ചതും പ്രവാസികൾക്കു ഗുണകരമാകും.
ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ ഏർപ്പെടുത്താനുമുള്ള തീരുമാനമാണു മറ്റൊരു നേട്ടം.നികുതിയില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിക്കുന്നതിനും പ്രവാസികൾ കയ്യടിച്ചു. താരിഫ് നിരക്കു 10 ശതമാനമാക്കി കുറയ്ക്കുന്നതു വിദേശത്തു നിന്നു ലാപ്ടോപ്, മൊബൈൽ തുടങ്ങിയ സാധനങ്ങൾ നാട്ടിലേക്കു കൂടുതൽ കൊണ്ടുപോകാൻ പ്രേരിപ്പിക്കും.വിമാനത്താവളങ്ങളിലെ പരിശോധനകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കുന്നതാണു ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ. വിശദാംശങ്ങൾ സ്വന്തമായി ഓൺലൈൻ വഴി ഡിക്ലയർ ചെയ്യാമെന്നതാണു നേട്ടം. ലഗേജും കാർഗോയും വേഗത്തിൽ ക്ലിയർ ചെയ്യാൻ വർഷാവസാനത്തോടെ സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനവും നിലവിൽ വരും.
വിദേശത്തേക്കു പണമയയ്ക്കുമ്പോഴുള്ള ടാക്സ് കലക്ഷൻ അറ്റ് സോഴ്സ് (ടിസിഎസ്) പരിധി 7 ലക്ഷത്തിൽ നിന്നു 10 ലക്ഷം രൂപയാക്കി വർധിപ്പിച്ചതു വിദേശ രാജ്യങ്ങളിൽ ബിസിനസ് നടത്തുന്നവരെ സന്തോഷിപ്പിക്കുന്നതാണ്. അടിയന്തര ഘട്ടങ്ങളിൽ നാട്ടിൽ നിന്നു വിദേശത്തേക്കു പണം കൊണ്ടുപോകുന്നവർക്കാണ് ആനുകൂല്യം. പേയ്മെന്റ് ഗേറ്റ് വേ ഇന്റർലിങ്ക് കൂടുതൽ സുതാര്യമാക്കുന്നതോടെ എൻആർഇ അക്കൗണ്ട് ഉള്ളവർക്കു ബാങ്ക് കാർഡുകൾ വിദേശത്തും ഉപയോഗിക്കാം.
വിദേശത്തെ ആസ്തികളിൽ നിന്നു വരുമാനമുള്ള പ്രവാസികളും വിദ്യാർഥികളും വരുമാനം വെളിപ്പെടുത്തണമെന്ന ഫോറിൻ അസറ്റ് ഡിസ്ക്ലോഷർ നിയമം ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റിയിട്ടുമുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.