കാഠ്‌മണ്ഡു: നേപ്പാളിലെ ത്രിശൂലി നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ പൊഖരയിൽ നിന്ന് തലസ്ഥാനമായ കാഠ്‌മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് പുലർച്ചെ ഒന്നരയോടെ നിയന്ത്രണം വിട്ട് നദിയിലേക്ക് പതിച്ചത്.
അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ബെനിഘട്ട് ചരൗണ്ടിക്ക് സമീപമുള്ള ചിനാധാര എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. കുത്തിയൊഴുകുന്ന ത്രിശൂലി നദിയിലേക്ക് വീണ ബസിനുള്ളിൽ യാത്രക്കാർ കുടുങ്ങിപ്പോയത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
രാത്രിയിലെ ഇരുട്ടും ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു.
നേപ്പാൾ സൈന്യം, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവർ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നേപ്പാളിൽ അടുത്ത കാലത്തായി ബസ് അപകടങ്ങൾ വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചിരുന്നു. റോഡുകളുടെ മോശം അവസ്ഥയും അമിതഭാരവും വേഗതയുമാണ് നേപ്പാളിലെ മലയോര മേഖലകളിൽ അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നിഗമനം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.