വാഷിങ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാലമത്രയും സാമർഥ്യം കാട്ടി യുഎസിനെ കബളിപ്പിക്കുകയായിരുന്നെന്നും വ്യാപാരക്കരാറോടെ അത് അവസാനിപ്പിച്ചെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെ ഇന്ത്യയുമായുണ്ടാക്കിയ വ്യാപാരക്കരാറിന് എന്തു സംഭവിക്കുമെന്നു ചോദിച്ചപ്പോഴായിരുന്നു, അതേപടി തുടരുമെന്നു പറഞ്ഞ് ട്രംപ് വിശദീകരിച്ചത്. യുഎസിനു തീരുവ ചുമത്തുകയും ഇന്ത്യയ്ക്കു തീരുവയില്ലാതിരിക്കുകയും ചെയ്ത സാഹചര്യം കീഴ്മേൽ മറിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു.
'ഇന്ത്യയുമായുള്ള വ്യാപാരക്കരാറിൽ മാറ്റമൊന്നുമില്ല. ഇന്ത്യയ്ക്കു തീരുവയുണ്ടാകും. യുഎസിനു തീരുവയുണ്ടാകില്ല. നേരത്തേ ഇതു തിരിച്ചായിരുന്നു. പ്രധാനമന്ത്രി മോദി ജെന്റിൽമാനാണ്. വലിയ മനുഷ്യൻ. പക്ഷേ, യുഎസിന്റെയടുത്ത് വലിയ സാമർഥ്യം കാട്ടി നമ്മളെ കബളിപ്പിക്കുകയായിരുന്നു. അതു കൊണ്ട് ഇന്ത്യയുമായി കരാറുണ്ടാക്കി. ഇപ്പോഴാണ് ന്യായം നടപ്പായത്'- ട്രംപ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.