നാസ: സുനിത വില്യംസ് ഉൾപ്പെട്ട സ്റ്റാർലൈനർ ദൗത്യത്തിലെ പിഴവുകളെ 'ടൈപ്പ് എ മിഷാപ്പ്' (Type A Mishap) ആയി വർഗ്ഗീകരിച്ചു, ഇത് നാസയുടെ ഏറ്റവും ഗുരുതരമായ അപകട വിഭാഗമാണ്.
2003-ലെ കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിന് സമാനമായ ഗൗരവമാണ് ഈ പരാജയത്തിന് നാസ നൽകുന്നത്, ഇത് എൻജിനീയറിങ് വൈകല്യങ്ങൾക്ക് പുറമെ നേതൃത്വപരമായ വീഴ്ചയായി കണക്കാക്കുന്നു.
യഥാർത്ഥത്തിൽ എട്ട് ദിവസത്തെ ദൗത്യം, സാങ്കേതിക തകരാറുകൾ കാരണം സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപത് മാസത്തോളം ബഹിരാകാശത്ത് തുടരേണ്ടി വരികയും സ്പേസ് എക്സ് പേടകത്തിൽ തിരികെ എത്തുകയുമായിരുന്നു.
നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ബഹിരാകാശത്ത് 'കുടുങ്ങിപ്പോയിരുന്നു' എന്ന ആരോപണം നാസ ആദ്യം അംഗീകരിച്ചിരുന്നില്ല.
നാസയുടെ മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും മാരകമായ അപകടങ്ങളെയാണ് 'ടൈപ്പ് എ' വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. പേടകത്തിന് പൂർണ്ണമായ നാശനഷ്ടം സംഭവിക്കുക, 2.5 ദശലക്ഷം ഡോളറിലധികം നഷ്ടമുണ്ടാകുക, അല്ലെങ്കിൽ മനുഷ്യജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ ലേബൽ നൽകുന്നത്.കൽപ്പന ചൗളയുടെ ജീവൻ നഷ്ടപ്പെട്ട കൊളംബിയ ദുരന്തത്തിന് ശേഷം ഒരു ദൗത്യത്തിന് ഇത്തരമൊരു ഗൗരവ സ്വഭാവം നൽകുന്നത് ആദ്യമായാണ്. എൻജിനീയറിങ് പരാജയത്തിന് പുറമെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായും നാസ ഇതിനെ കണക്കാക്കുന്നു.
2024 ജൂൺ 5-നാണ് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ ഐഎസ്എസിലേക്ക് പുറപ്പെട്ടത്. ജൂൺ 13-ന് മടങ്ങാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പേടകത്തിന്റെ ത്രസ്റ്ററുകളിലുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും ദൗത്യത്തെ തകിടം മറിച്ചു.
സുനിതയുടെയും വിൽമോറിന്റെയും ജീവൻ അപകടത്തിലാക്കി ബോയിങ് പേടകത്തിൽ മടങ്ങുന്നത് സുരക്ഷിതമല്ലെന്ന് കണ്ടതോടെ, സെപ്റ്റംബർ 6-ന് പേടകം യാത്രക്കാരില്ലാതെ ഭൂമിയിൽ തിരിച്ചിറക്കിയിരുന്നു. നീണ്ട ഒൻപത് മാസങ്ങൾക്ക് ശേഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇരുവരും 2025 ഫെബ്രുവരി തിരികെ എത്തുന്നത്.ഇതൊരു 'എക്സ്റ്റെൻഡഡ് മിഷൻ' അഥവാ നീട്ടിനൽകിയ ദൗത്യം എന്നാണ് നാസ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ മൂലം മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വന്നത് ഒരു 'കുടുങ്ങൽ' തന്നെയായിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.