ഡൽഹി ; ബ്രിക്സ് കൂട്ടായ്മയുടെ 2026 വർഷത്തേക്കുള്ള അധ്യക്ഷപദവി ഏറ്റെടുത്ത ഇന്ത്യയ്ക്ക് മുൻപിൽ തീരുമാനത്തിനായി കാത്തുകിടക്കുന്നത് ‘ബദ്ധവൈരി’യായ പാക്കിസ്ഥാന്റെ അംഗത്വ അപേക്ഷ.
പാക്കിസ്ഥാൻ ഉൾപ്പെടെ പത്തിലേറെ രാജ്യങ്ങൾ ബ്രിക്സിൽ ചേരാൻ അപേക്ഷിച്ചിട്ടുണ്ട്. പാക്കിസ്ഥാന് അംഗത്വം നൽകുന്നതിനെ റഷ്യ പരസ്യമായി പിന്തുണച്ചുകഴിഞ്ഞു. സുഹൃദ് രാഷ്ട്രമായ ചൈനയുടെ പിന്തുണയും പാക്കിസ്ഥാന് കിട്ടും. ഇന്ത്യയെന്ത് തീരുമാനിക്കും? ബ്രിക്സിൽ ചേരാനാഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് പലവിധ മോഹങ്ങളാണുള്ളത്.ചിലർക്ക് വായ്പ വേണം. ചിലർക്ക് സ്വാധീനശക്തിയാകണം. ചിലർ ആഗ്രഹിക്കുന്നത് ഏതെങ്കിലും ഒരു ചേരിയിൽ തളച്ചിടപ്പെടാതെ, പ്രമുഖ കൂട്ടായ്മകളിലെല്ലാം അംഗത്വം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്സിന്റെ സ്ഥാപക അംഗങ്ങൾ. 2024ൽ സൗദി അറേബ്യ, ഇറാൻ, യുഎഇ, ഈജിപ്ത്, എത്ത്യോപിയ എന്നിവയും 2025ൽ ഇന്തൊനീഷ്യയും അംഗത്വം നേടി.ഇതോടെ ലോകത്തെ ഏറ്റവും പ്രബലമായ കൂട്ടായ്മകളിലൊന്നുമായി ബ്രിക്സ്. ലോക ജനസംഖ്യയുടെ ഏതാണ്ട് പാതിയിലധികമാണ് ഇപ്പോൾ ബ്രിക്സ്. ആഗോള ജിഡിപിയുടെ ഏതാണ്ട് മൂന്നിലൊന്നും.
മലേഷ്യ, തായ്‍ലൻഡ്, ക്യൂബ, യുഗാണ്ട, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ബൊളീവിയ, ബെലറൂസ് എന്നിവ ബ്രിക്സിൽ പാർട്ണർ അംഗങ്ങളാണ്. ഇവ സമ്പൂർണ അംഗത്വം ആഗ്രഹിക്കുന്നു. പാക്കിസ്ഥാനാകട്ടെ നിലവിൽ പാർട്ണർ അംഗം പോലുമല്ല. ബ്രിക്സിൽ ചേരുന്നതിലൂടെ ആഗോളതലത്തിൽ കൂടുതൽ പ്രസക്തി നേടുക മാത്രമല്ല പാക്കിസ്ഥാന്റെ ലക്ഷ്യം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.