തിരുവനന്തപുരം: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂവാറ്റുപുഴ സ്വദേശി സയിദ് മുഹമ്മദ് ആദിലിനെ ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായ ഇയാളെ കൊച്ചിയിലെ എടിഎസ് കേന്ദ്രത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.സോഷ്യൽ മീഡിയ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാനും കേരളത്തിൽ സംഘടനയുടെ ഒരു സജീവ ഘടകം രൂപീകരിക്കാനും താൻ ശ്രമിച്ചിരുന്നതായി ആദിൽ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ‘പ്രൊജക്ട് ഹൾക്ക്’ എന്ന പേരിൽ എടിഎസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ച് വിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ഇയാൾ നടത്തിയിരുന്നതായും ഇതിനായി വിദേശത്തുനിന്നുള്ള നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായും സൂചനയുണ്ട്.
സൗദി അറേബ്യയിൽ നിന്നും എത്തിയപ്പോഴാണ് ലുക്ക് ഔട്ട് സർക്കുലർ നിലവിലുള്ളതിനാൽ വിമാനത്താവള അധികൃതർ ഇയാളെ തടഞ്ഞുവെച്ചത്. തുടർന്ന് കൊച്ചിയിലെ എടിഎസ് ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് അന്താരാഷ്ട്ര ഭീകര ശൃംഖലകളുമായി നേരിട്ട് ബന്ധമുണ്ടോ എന്നും സാമ്പത്തിക സഹായം എവിടെ നിന്നാണ് ലഭിച്ചതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
കേരളത്തിൽ തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൾക്കിടയിലാണ് ആദിലിന്റെ അറസ്റ്റും വെളിപ്പെടുത്തലും ഉണ്ടാകുന്നത്. ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണത്തിൽ പങ്കുചേരാൻ സാധ്യതയുണ്ട്. പ്രതിയെ വൈകാതെ തന്നെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.