യുകെ: ലണ്ടനിൽ ജോലിസ്ഥലത്തേക്കുപോയ രണ്ട് പത്തനംതിട്ട സ്വദേശിനികൾ ഉൾപ്പെടെ മൂന്ന് മലയാളി യുവതികൾക്ക് മർദനം.
നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളിൽ സോബി, പത്തനംതിട്ട സ്വദേശി ഡെയ്സി, പുനലൂർ സ്വദേശി അക്ഷിത എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കയറിയ ബസിൽ അവിടത്തുകാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അക്ഷിതയുടെ വയറിന് ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ വയറിന് ചവിട്ടേൽക്കുകയായിരുന്നു. തുടർന്ന് കത്തിയുമായി മറ്റുള്ളവർക്കുനേരേ തിരിഞ്ഞു.
പോലീസ് എത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലാക്കിയത്. ബ്രിട്ടീഷ് സമയം ഞായറാഴ്ച രാവിലെ 7.30-ഓടെ യുവതികൾ ക്രൊയ്ഡോണിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ഈ സമയം സോബി നാട്ടിലുള്ള ഭർത്താവ് ജോൺപോളും മക്കളുമായി വീഡിയോകോൾ ചെയ്യുകയായിരുന്നു.
ആക്രമണം കണ്ട് കുട്ടികളും ഭർത്താവും പരിഭ്രാന്തരായി. സോബിയിരുന്ന സീറ്റിന് മുൻപിലാണ് ആദ്യം ആക്രമണം നടത്തിയത്. തടയാൻ ശ്രമിക്കുമ്പോഴാണ് സോബിക്ക് മർദനമേറ്റത്. ബസിലുണ്ടായിരുന്നവർതന്നെയാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. ഇന്ത്യൻസ് എന്നു പറഞ്ഞായിരുന്നു ആക്രമണം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.