ദുബായ്: ഏത് കായിക ഇനമായാലും ഇന്ത്യ - പാകിസ്താൻ മത്സരങ്ങൾ എന്നും ആവേശത്തിനൊപ്പം യുദ്ധസമാനമാകാറുണ്ട്.
ക്രിക്കറ്റ് മത്സരങ്ങളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇത്തവണ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലും കളത്തിലെ പോരിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ 191 റൺസിന് കീഴടക്കി പാകിസ്താൻ കിരീടമണിഞ്ഞിരുന്നു.മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങൾ വൈകാരികമായി പെരുമാറുന്നത് കാണാമായിരുന്നു. ഇത്തരത്തിലൊന്നായിരുന്നു ഇന്ത്യയുടെ 14-കാരൻ വൈഭവ് സൂര്യവംശിയും പാക് പേസർ അലി റാസയും തമ്മിലുണ്ടായ ഉരസൽ.പാകിസ്താൻ ഉയർത്തിയ 348 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമായിരുന്നു ഇന്ത്യയ്ക്കു മുന്നിൽ ഉണ്ടായിരുന്നത്.നേരിട്ട ആദ്യ പന്തു തന്നെ സിക്‌സറിന് തൂക്കിയാണ് വൈഭവ് തുടങ്ങിയത്. എന്നാൽ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ താരത്തിന് പിഴച്ചു. അലി റാസയുടെ പന്തിലെ അപ്രതീക്ഷിത ബൗൺസ് വൈഭവിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ.
എന്നാൽ വിക്കറ്റ് നേടിയ ആവേശത്തിൽ അലി റാസയുടെ ആഘോഷം അതിരുവിട്ടു. വൈഭവിനു നേരേ ആക്രോശിച്ച റാസ, താരത്തോട് എന്തോ പറയുന്നതും കാണാമായിരുന്നു. ഇതോടെ വൈഭവും റാസയ്ക്കു നേരേ തിരിഞ്ഞു. തന്റെ ഷൂസിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുകയാണ് വൈഭവ് ചെയ്തത്.
മറ്റ് പാക് താരങ്ങളും വൈഭവിനു നേർക്ക് എന്തോ പറയുന്നതും കാണാമായിരുന്നു. എങ്കിലും പ്രശ്‌നം കൂടുതൽ വഷളായില്ല. വൈഭവ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. മത്സരത്തിൽ 10 പന്തിൽ നിന്ന് 26 റൺസെടുക്കാനേ വൈഭവിനായുള്ളൂ. റാസ മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തി. നേരത്തേ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയെ പുറത്താക്കിയപ്പോഴും റാസ അതിരുവിട്ട ആഘോഷത്തിന് മുതിർന്നിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.