കർണാടകയിൽ പോര് കടുക്കുന്നു..ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി യാക്കണമെന്ന് എം എൽ എ മാർ

ബെംഗളൂരൂ: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള തർക്കം മുറുകുന്നു. ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അനുകൂലിക്കുന്ന കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിലെത്തി.

മൂന്നാമത്തെ സംഘമാണ് ശിവകുമാറിനായി തലസ്ഥാനത്തെത്തിയത്. സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് ശിവകുമാറിന് അധികാരം കൈമാറണമെന്നാണ് ഇവരുടെ ആവശ്യം.കഴിഞ്ഞ ആഴ്ച രണ്ട് സംഘം എംഎൽഎമാർ ഡൽഹിയിലെത്തിയിരുന്നു. 

കോൺഗ്രസ് സർക്കാർ കാലാവധി രണ്ടരവർഷം പിന്നിട്ട സാഹചര്യത്തിൽ, സ്ഥാനകൈമാറ്റം വേണമെന്നാണ് ആവശ്യം. എട്ടോളം എംഎൽഎമാർ ഇന്നലെ ഡൽഹിയിലെത്തി കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തി. എന്നാൽ, ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിൽ തന്നെ തുടരുകയാണ്. അദ്ദേഹം സംസ്ഥാനത്തെ മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.

അതിനിടെ ശിവകുമാർ ഇന്നലെ വൈകുന്നേരം സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്ന മുതിർന്ന നേതാവ് കെജെ ജോർജുമായി കൂടിക്കാഴ്ച നടത്തി. ജോർജ്, സിദ്ധരാമയ്യയോടൊപ്പം രാഹുൽ ഗാന്ധിയെയും ഖാർഗെയെയും നേരത്തെ കണ്ടിരുന്നു. ശിവകുമാറും ജോർജും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്.2023 മെയ് മാസത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ രണ്ടര വർഷത്തിന് ശേഷം ശിവകുമാറിന് മുഖ്യമന്ത്രി പദവി കൈമാറുമെന്ന് പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു എന്നാണ്, അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അധികാര പങ്കുവെക്കൽ കരാറിനെക്കുറിച്ചുള്ള വാഗ്ദാനം "മാന്യമായി പാലിക്കണം" എന്നാണ് ശിവകുമാർ പക്ഷം ഇപ്പോൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നത്.

ചർച്ചകൾ ശക്തമാകുന്നതിനിടെ നേതൃമാറ്റത്തെക്കുറിച്ച് പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പ്രതികരിച്ചത്. നിലവിൽ ഈ വിഷയത്തിൽ തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !