പാനൂർ : രാഷ്ട്രീയ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
സിപിഎം പ്രവർത്തകനായിരുന്ന പാനൂർ വിളക്കോട്ടൂർ കല്ലിങ്ങേന്റെവിട ജ്യോതിരാജിനെയാണ് (43) ഇന്ന് രാവിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2009ൽ ജ്യോതിരാജിനെ വീട്ടിൽ കയറിയാണ് ഒരു സംഘം ആക്രമിച്ചത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജ്യോതിരാജിന്റെ മരണമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ജീവൻ നിലനിർത്താനായെങ്കിലും ചികിത്സയിൽ കഴിയുകയായിരുന്നു. പരേതരായ കുമാരൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.