മംഗളൂരു: കൊല്ലൂരില്‍ പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവര്‍ത്തി(45)യുടെ മൃതദേഹമാണ് സൗപര്‍ണിക നദിയില്‍നിന്ന് കണ്ടെത്തിയത്.
കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്തുനിന്നാണ് യുവതിയെ കാണാതായത്.ഓഗസ്റ്റ് 27-നാണ് വസുധ ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയത്. തുടര്‍ന്ന് കാര്‍ ഗസ്റ്റ് ഹൗസിന് മുന്പില് വാഹനം പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചു.
ക്ഷേത്രത്തില്‍ യുവതിയുടെ അസ്വാഭാവിക പെരുമാറ്റം മറ്റുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. പിന്നാലെ യുവതി ക്ഷേത്രത്തില്‍നിന്ന് പുറത്തേക്ക് ഓടിപ്പോവുകയും ചെയ്തു.
ഇതിനിടെ വസുധയെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ അമ്മ വിമല പിറ്റേദിവസം കൊല്ലൂരിലെത്തി. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മകളേക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെ പോലീസില്‍ പരാതി നല്കി.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പുഴയില്‍ ചാടുന്നത് കണ്ടതായി ചിലര്‍ മൊഴിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച മുതല്‍ പോലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയും അടക്കമുള്ളവര്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് യുവതി ചാടിയതെന്ന് പറഞ്ഞ സ്ഥലത്തുനിന്ന് മൂന്നുകിലോമീറ്റര്‍ അകലെ പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.