ചെന്നൈ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപിയായ ബ്രിട്ടിഷ് എൻജിനീയർ കേണൽ പെന്നി ക്വിക്കിന്റെ കുടുംബത്തെ കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വിദേശപര്യടനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയപ്പോഴാണ് പെന്നി ക്വിക്കിന്റെ കുടുംബം സ്റ്റാലിനെ കാണാനെത്തിയത്.
പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ യുകെയിലെ കിംബർലിയിൽ സ്ഥാപിച്ചതിന് തമിഴ്നാട് സർക്കാരിന് കുടുംബം നന്ദി പറഞ്ഞതായി സ്റ്റാലിൻ അറിയിച്ചു. കുടുംബം നേരിട്ട് ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.2022ലാണ് പെന്നി ക്വിക്കിന്റെ സ്വദേശമായ കാംബർലിയിൽ തമിഴ്നാട് സർക്കാർ മുൻകൈയെടുത്ത് പ്രതിമ അനാഛാദനം ചെയ്തത്. നിലവിൽ തേനി ജില്ലയിലെ ലോവർക്യാംപിൽ പെന്നിക്വിക്കിന് സ്മാരകമുണ്ട്. തേനിയിലെ ബസ് ടെർമിനലിനും പെന്നി ക്വിക്കിന്റെ പേരാണ്. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @mkstalin എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്
.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.