ചെന്നൈ: ജാതിയുടെപേരില്‍ ഒരാളും ക്ഷേത്രങ്ങളില്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഭരണാധികാരികള്‍ക്കുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യാന്‍ പറ്റില്ല.
വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളുടെയും തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് ബി. പുകഴേന്തി പറഞ്ഞു. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ ചിന്നധാരാപുരത്തെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്കു പ്രവേശനം വിലക്കിയ സംഭവത്തിലാണ് ജില്ലാ കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചത്.ഭരണഘടന നല്കുന്ന സൗകര്യങ്ങളെല്ലാം അനുഭവിക്കുന്ന ഉദ്യോഗസ്ഥര്‍ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതിരിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ജാതിവിവേചനത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുകയല്ല വേണ്ടത്. -കോടതി വ്യക്തമാക്കിക്ഷേത്രങ്ങളില് ജാതിയുടെപേരില്‍ ഒരാളും വിവേചനം നേരിടുന്നില്ലെന്ന് ഭരണാധികാരികള്‍ ഉറപ്പുവരുത്തണം, ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചരിത്രം ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് ബി. പുകഴേന്തി.
0
വെള്ളിയാഴ്ച, സെപ്റ്റംബർ 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.