സ്മാരകങ്ങളേക്കാള്‍ പിതാവിനിഷ്ടം ജനഹൃദയങ്ങളില്‍ ജീവിക്കാനായിരുന്നു,, എം.കെ മുനീര്‍.

കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ ആസ്ഥാനമായ ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്ററില്‍ സി.എച്ചിന്റെ പേരില്ലാത്തതില്‍ പരാതിയില്ലെന്ന് ഡോ. എം.കെ മുനീര്‍ എംഎല്‍എ. പിതാവിനെ പരിഗണിക്കുന്നില്ല എന്ന് പറയാനാവില്ല. കേരളത്തിലുടനീളം സി.എച്ച്. സെന്ററുകളുണ്ട്. അതെല്ലാം പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്.

പാര്‍ട്ടി അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്ന പരാതി𝘫യില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു.ലീഗിനെ തള്ളിപ്പറയുകയും സി.പി.എമ്മിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്ന കെ.ടി. ജലീല്‍ തന്റെ പിതാവിനെ ഓര്‍ത്തതില്‍ സന്തോഷമെന്നും എം.കെ. മുനീര്‍ പറഞ്ഞു. പിതാവിന്റെ ഫോട്ടോ അവിടെ വെച്ചിട്ടുണ്ട്. പേരിടണമെന്ന് എനിക്ക് പറയാനാവില്ല. പാര്‍ട്ടി ആലോചിച്ച് ചെയ്യുമായിരിക്കും. ഞാന്‍ അതിന് നിര്‍ബന്ധിക്കില്ല. സ്മാരകങ്ങളേക്കാള്‍ പിതാവിനിഷ്ടം ജനഹൃദയങ്ങളില്‍ ജീവിക്കാനായിരുന്നു. ജനഹൃദയങ്ങളില്‍നിന്ന് അദ്ദേഹത്തെ കുടിയിറക്കാന്‍ കഴിയില്ലെന്നും എം.കെ. മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !