കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ ആസ്ഥാനമായ ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്ററില്‍ സി.എച്ചിന്റെ പേരില്ലാത്തതില്‍ പരാതിയില്ലെന്ന് ഡോ. എം.കെ മുനീര്‍ എംഎല്‍എ. പിതാവിനെ പരിഗണിക്കുന്നില്ല എന്ന് പറയാനാവില്ല. കേരളത്തിലുടനീളം സി.എച്ച്. സെന്ററുകളുണ്ട്. അതെല്ലാം പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്.
പാര്‍ട്ടി അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്ന പരാതി𝘫യില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു.ലീഗിനെ തള്ളിപ്പറയുകയും സി.പി.എമ്മിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്ന കെ.ടി. ജലീല്‍ തന്റെ പിതാവിനെ ഓര്ത്തതില് സന്തോഷമെന്നും എം.കെ. മുനീര്‍ പറഞ്ഞു. പിതാവിന്റെ ഫോട്ടോ അവിടെ വെച്ചിട്ടുണ്ട്. പേരിടണമെന്ന് എനിക്ക് പറയാനാവില്ല. പാര്‍ട്ടി ആലോചിച്ച് ചെയ്യുമായിരിക്കും. ഞാന്‍ അതിന് നിര്ബന്ധിക്കില്ല. സ്മാരകങ്ങളേക്കാള്‍ പിതാവിനിഷ്ടം ജനഹൃദയങ്ങളില്‍ ജീവിക്കാനായിരുന്നു. ജനഹൃദയങ്ങളില്‍നിന്ന് അദ്ദേഹത്തെ കുടിയിറക്കാന്‍ കഴിയില്ലെന്നും എം.കെ. മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.സ്മാരകങ്ങളേക്കാള്‍ പിതാവിനിഷ്ടം ജനഹൃദയങ്ങളില്‍ ജീവിക്കാനായിരുന്നു,, എം.കെ മുനീര്‍.
0
ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.