തിരുവനന്തപുരം : മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വപ്ന സുരേഷ്, പി.സി.ജോർജ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം.
കെ.ടി.ജലീലിന്റെ പരാതിയിലാണു കേസ്. തിരുവനന്തപുരം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മധുസൂദനാണ് റിപ്പോർട്ട് തയാറാക്കി ഡിജിപിക്ക് നൽകിയത്.
കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ആരോപണങ്ങൾക്കു പിന്നിൽ സ്വപ്നയും പി.സി.ജോർജും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളെക്കൊണ്ട് സമരങ്ങൾ നടത്തി കലാപമുണ്ടാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്. ജലീലും സരിത നായരുമാണ് കേസിലെ പ്രധാന സാക്ഷികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.