പത്തനംതിട്ട: ഫെയ്സ്ബുക്കിലൂടെ ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന കേസിൽ രഹന ഫാത്തിമയ്ക്കെതിരായ അന്വേഷണം താത്കാലികമായി നിർത്താനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. കേസിൽ തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.
2018-ലെ പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫെയ്സ്ബുക്ക് കമ്പനിയായ മെറ്റയിൽനിന്ന് ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട പോലീസ് മാർച്ചിൽ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് കോടതി നിരസിച്ചു. മെറ്റയിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചില്ലെന്നത് അന്വേഷണം നിർത്താൻ കാരണമല്ലെന്ന് കോടതി വിലയിരുത്തി.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിവിധി വന്നതിനെത്തുടർന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിലാണ് രഹനയുടെ പേരിൽ പത്തനംതിട്ട പോലീസ് 2018-ൽ കേസെടുത്തത്. ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോനായിരുന്നു പരാതിക്കാരൻ. അഡ്വ. അനിൽ പി.നായർ പരാതിക്കാരനുവേണ്ടി ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.