ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ ഓവലിൽ നടന്ന അവസാന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറെയും ജയിംസ് ആൻഡേഴ്‌സണെയും ക്ഷണിക്കാത്തത് ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌ക്കർ. പരമ്പര 2-2 എന്ന നിലയിൽ കലാശിച്ച് ട്രോഫി പങ്കിട്ടിടെത്തുപ്പോൾ ട്രോഫി നൽകാൻ ഇരുവരെയും ക്ഷണിക്കാമായിരുന്നുവെന്നാണ് ഗവാസ്‌ക്കർ പറഞ്ഞത്.
സച്ചിൻ ടെണ്ടുൽക്കറിന്റെയും ജയിംസ് ആൻഡേഴ്‌സണിന്റെയും പേരിൽ കളിക്കുന്ന ആദ്യ പരമ്പരയാണിത്. ക്യാപ്റ്റൻമാർക്ക് ട്രോഫി കൈമാറാനായി ഇരുവരെയും ക്ഷണിക്കുമെന്ന് ആരും പ്രതീക്ഷിക്കും. പ്രത്യേകിച്ച് പരമ്പര സമനിലയിൽ അവസാനിച്ച സാഹചര്യത്തിൽ. രണ്ട് പേരും ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു എന്നുള്ളതും മറ്റൊരു കാര്യംഇരുവരെയും വെറുതെ അങ്ങ് ക്ഷണിക്കാതെ ഇരുന്നതാണോ? അതോ ബോർഡർ ഗവാസ്്ക്കർ ട്രോഫിയിൽ ഓസ്‌ട്രേലിയ വിജയിച്ചത്‌കൊണ്ട് ബോർഡറിനെ മാത്രം വിളിച്ചത്‌പോലെയാണോ ഇതും? ഈ ഇംഗ്ലണ്ട് പരമ്പര സമനിലയായതിനാൽ ഇരുവരെയും വിളിക്കാത്തത് അത് കാരണമായിരിക്കാം,' ഗവാസ്‌ക്കർ പറഞ്ഞു.ഓവലിൽ അവസാന മത്സരം നടക്കുന്ന സാഹചര്യത്തിൽ സച്ചിനും ആൻഡേഴ്‌സണും ലണ്ടണിലുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ വെച്ച് നടന്നിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സര പരമ്പരകൾക്ക് പട്ടോഡി ട്രോഫി എന്നായിരുന്നു ഇതിന് മുമ്പ് പേരുണ്ടായിരുന്നത് എന്നാൽ ഈ പരമ്പരയോടെ അത് ആൻഡേഴ്‌സൺ ടെണ്ടുൽക്കർ എന്നാക്കുകയായിരുന്നു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.