തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽനിന്ന് പണം തട്ടിയ കേസിൽ മുൻ ജീവനക്കാർ കുറ്റം സമ്മതിച്ചതായി പോലീസ്.
മൂന്നു പ്രതികളിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ കുറ്റസമ്മതം നടത്തിയത്. പ്രതികളെ സ്ഥാപനത്തിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് ഇരുവരും തട്ടിപ്പു നടത്തിയതായി സമ്മതിച്ചത്.ക്യുആർ കോഡ് വഴിയാണ് ഇരുവരും പണം തട്ടിയെടുത്തിരുന്നത്. 40 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതേവരെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കടയിലെത്തുന്നവർക്ക് പണമയയ്ക്കാനായി ഇവരുടെ അക്കൗണ്ടിന്റെ ക്യുആർ കോഡ് നൽകിയാണ് പണം തട്ടിയെടുത്തിരുന്നത്. കൃത്യമായ ബില്ലും നൽകിയിരുന്നില്ല.
അതേസമയം, കടയിൽ ലഭിക്കുന്ന പണം ഇവർ ദിയാ കൃഷ്ണയ്ക്കു കൈമാറിയിരുന്നു. വിനീത, രാധാകുമാരി, ദിവ്യ എന്നിവർ അവരവരുടെ അക്കൗണ്ടിലേക്കുതന്നെയാണ് പണം സ്വീകരിച്ചിരുന്നത്. പിന്നീട് ഈ പണം മൂവരും പങ്കിട്ടെടുക്കുകയായിരുന്നു. യുപിഐ അക്കൗണ്ടുകൾ വഴിയാണ് ഇവർ പരസ്പരം പണം കൈമാറിയിരുന്നത്.
തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമുപയോഗിച്ച് സ്വർണവും സ്കൂട്ടറും വാങ്ങിയതായും ഇവർ അന്വേഷണസംഘത്തോടു പറഞ്ഞു. സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാധയുടെ ഭർത്താവിന്റെ കൈയിലുണ്ടായിരുന്ന സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
ജീവനക്കാരികൾ ദിയയുടെ സ്ഥാപനത്തിൽനിന്ന് ക്യുആർ കോഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ജീവനക്കാരികൾ പണം തട്ടിയെടുത്തതിനു തെളിവുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ഇതു ശരിവെക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകൾ. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് ജീവനക്കാരികളാണ്. കേസിൽ ഇനി പിടികൂടാനുള്ള ദിവ്യക്കായുള്ള അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.