അമരാവതി : ആന്ധ്രപ്രദേശിലെ പാൽനാടു ജില്ലയിലെ സർക്കാർ കോളജിൽ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേൽപ്പിക്കുകയും മർദിക്കുകയും ചെയ്തതായി ആരോപണം.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ദാച്ചെപ്പള്ളി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.വിദ്യാർഥിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയാണ് മർദിച്ചത്. രണ്ടാം വർഷ വിദ്യാർഥികളായ പ്രതികൾ വിഡിയോയിൽ റാഗിങ് ചിത്രീകരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളജിനു പുറത്തുള്ള ഒരാളും ആക്രമണത്തിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്.
ഇരയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുകയാണ്. റാഗിങ്ങിനെതിരെ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. കോളജിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.