ഡാർക്ക്നെറ്റ് വഴി ലഹരിക്കടത്ത് കേസിലെ പ്രതികളെ നാലുദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ട് കോടതി

കൊച്ചി: ഡാർക്ക്നെറ്റ് വഴി ലഹരിക്കടത്ത് കേസിലെ പ്രതികളെയും വിദേശത്ത് കെറ്റമിൻ കടത്തിയ കേസിലെ പ്രതിയെയും നാലുദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ട് കോടതി.

കെറ്റമെലോൺ ശൃംഖലയുടെ പ്രധാനി മൂവാറ്റുപുഴ സ്വദേശി എഡിസൺ, സഹപാഠിയും കൂട്ടാളിയുമായ അരുൺ തോമസ്, വിദേശത്തേക്ക് കെറ്റമിൻ അയച്ച കേസിൽ പിടിയിലായ പറവൂർ സ്വദേശി ഡിയോൾ എന്നിവരെയാണ് എറണാകുളം സെഷൻസ്‌ കോടതി എൻസിബി കസ്റ്റഡിയിൽ വിട്ടത്. മൂവാറ്റുപുഴ സബ് ജയിലിലിൽനിന്ന്‌ എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷമാണ് അഡീഷണൽ സെഷൻസ്‌ കോടതിയിൽ ഹാജരാക്കിയത്.കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. 

ഡാർക്ക് വെബിലെ രഹസ്യ പോർട്ടലുകൾ വഴി വർഷങ്ങളായി ഇവർ നടത്തിയ ലഹരി ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ തെളിവുകൾ കണ്ടെത്താനുമാണ്‌ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കും. ഡാർക്ക്‌നെറ്റ് വഴി എൻക്രിപ്റ്റ് ചെയ്താണെന്നും ഇത് പരിശോധിക്കാൻ പ്രതികളുടെ സാന്നിധ്യം ആവശ്യമാണ്. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ആളുകളുമായാണ് ലഹരി ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഇതേക്കുറിച്ചും അന്വേഷിക്കും.

ഡാർക്ക്‌നെറ്റ് കേസിൽ ഡിയോളിന്റെ പങ്കും പരിശോധിക്കുകയാണ്. വിശദമായ ചോദ്യംചെയ്യലിനു ശേഷം മാത്രമേ ഇതിൽ വ്യക്തത ലഭിക്കൂ. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കോടികളുടെ ഇടപാട് നടന്നതായാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !