ബെംഗളൂരു: സർജാപൂരിലെ മലയാളി പ്രവാസികൾക്കായി സർജാപൂർ മലയാളി സമാജം സംഘടിപ്പിക്കുന്ന ഓണം-വാർഷികാഘോഷം "സർജാപൂരം 2025" ന് ഓഗസ്റ്റ് 30 ന് തിരി തെളിയും. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട്, രാജ്യത്തിൻ്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ നേടിയ പ്രശസ്ത തോൽപാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത് അരങ്ങേറും.
ഓഗസ്റ്റ് 31 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് അബ്ബയ്യ സർക്കിളിന് സമീപമുള്ള പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് തോൽപാവക്കൂത്ത് നടക്കുക. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പുരാതന കലാരൂപം, രാമചന്ദ്ര പുലവരുടെയും സംഘത്തിന്റെയും അവതരണത്തിലൂടെ ബെംഗളൂരുവിലെ ആസ്വാദകർക്ക് ഒരു വേറിട്ട അനുഭവമായിരിക്കും. രാമായണത്തിലെ കഥാസന്ദർഭങ്ങൾ നിഴൽ രൂപങ്ങളിലൂടെ അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത്, കേരളത്തിൻ്റെ തനത് കലാരൂപങ്ങളിൽ ഒന്നാണ്.
ഓണാഘോഷങ്ങളുടെ ഭാഗമായി സർജാപൂരിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്ക് കേരളത്തിന്റെ സാംസ്കാരിക തനിമയും പാരമ്പര്യവും അടുത്തറിയാൻ "സർജാപൂരം 2025" അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. പത്മശ്രീ രാമചന്ദ്ര പുലവരെപ്പോലെ ഒരു ഉന്നത കലാകാരനെ ഈ വേദിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സമാജം ഭാരവാഹികൾ വ്യക്തമാക്കി.പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സർജാപൂർ മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.