ന്യൂഡൽഹി : ബിഹാർ വോട്ടർ പട്ടിക പരിഷകരണത്തിൽ പ്രതികരണവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് വോട്ടമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ ഇടപെടുമെന്ന് സുപ്രീകോടതി പറഞ്ഞു. വിജ്ഞാപനത്തിൽ നിന്ന് വ്യതിചലിച്ചാലും ഇടപെടുമെന്നും നിയമാനുസൃതമായി ഇടപെടണമെന്നും കോടതി അറിയിച്ചു.
ബിഹാർ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് കോടതിയിൽ തുടരുന്ന വാദത്തിനിടെയിലാണ് സുപ്രീംകോടതിയുടെ പരാമർശം. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഹർജിയിൽ ഉന്നയിച്ചിരുന്നത്.ജീവിച്ചിരിക്കുന്ന പലരും മരണപ്പെട്ടു എന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. അങ്ങനെയുണ്ടായിട്ടുണ്ടോ എന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി നൽകിയിരുന്നു. കരട് വോട്ടർ പട്ടികയിൽ പോരായ്മയുണ്ടെങ്കിൽ അത് ഹർജിക്കാർ അറിയിക്കണമെന്നും കോടതി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.