തിരുവനന്തപുരം: ട്യൂഷനു പോകാത്തതിന് അഞ്ചാംക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കുട്ടി അടുത്തദിവസം സ്‌കൂൾ കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ പോത്തൻകോട്ട് പിതാവിന്റെ വീട്ടിലിറങ്ങി കാര്യം പറഞ്ഞു. തുടർന്ന് പിതാവ് കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനന്ദേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന കുട്ടിയുടെ അമ്മ അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരേയാണ് കുട്ടിയുടെ പിതാവ് സജി കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്. പോത്തൻകോട് സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയുടെ കൈയിലും കാലിലും മുറിവുകളും അടിയേറ്റ പാടുകളുമുണ്ട്.
അടികൊണ്ട് നിലത്തു വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് ഇരുവരും വീണ്ടും അടിച്ചതായും കുട്ടി പറയുന്നു. അമ്മയുടെ സുഹൃത്തിനെ ഇഷ്ടമല്ലെന്ന് പറഞ്ഞതും ഇവരെ പ്രകോപിതരാക്കിയെന്നും കുട്ടി പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇരുവരും കുട്ടിയെ ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.