നിധിയിലേക്ക് 772.11 കോടി രൂപ എത്തിയപ്പോഴും സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.19 കോടി രൂപ മാത്രം.

കൽപറ്റ :മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.11 കോടി രൂപ എത്തിയപ്പോഴും സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.19 കോടി രൂപ മാത്രം.

സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് 21.42 കോടി രൂപയും സിഎംഡിആർഎഫിൽനിന്ന് 86.78 കോടി രൂപയും സംസ്ഥാന സർക്കാരിൽനിന്നു ലഭ്യമായ തുകയിൽനിന്ന് ഈ മാസം വരെ ചെലവഴിച്ചെന്നാണു വിവരാവകാശനിയമപ്രകാരം വയനാട് കലക്ടറേറ്റിൽനിന്നു ലഭിച്ച മറുപടി. 

നൂറുകണക്കിനു പേർ തുടർചികിത്സയ്ക്കായി ആശുപത്രികൾ കയറിയിറങ്ങുമ്പോഴും, ഗുരുതരമായി പരുക്കേറ്റ 37 പേർക്കു മാത്രമേ ചികിത്സാ സഹായം (18.86 ലക്ഷം) നൽകിയിട്ടുള്ളൂവെന്നും വിവരാവകാശ മറുപടിയിൽ വ്യക്തം. ചില സന്നദ്ധസംഘടനകൾ വീടുനിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിക്കഴിഞ്ഞിട്ടും മാർച്ച് 24ന് തറക്കല്ലിട്ട സർക്കാരിന്റെ ടൗൺഷിപ്പിൽ മാതൃകാവീട് നിർമാണം പോലും പൂർത്തിയായിട്ടില്ല.

അതേസമയം, ഉരുൾജലം ഒലിച്ചെത്തിയ പുന്നപ്പുഴയുടെ നവീകരണത്തിനായി മാത്രം 195.55 കോടി അനുവദിച്ച് പ്രവൃത്തി പുരോഗമിക്കുകയാണ്. കേന്ദ്രവായ്പയിൽനിന്നാണ് ഈ തുക. കേന്ദ്ര സഹായമില്ലെന്നതിനാൽ ദുരന്തബാധിതർക്കുള്ള ഉപജീവനബത്ത ഇടയ്ക്കു മുടങ്ങിയിട്ടുപോലും പുഴ നവീകരണത്തിനായി കോടികൾ അനുവദിക്കുന്നതിനായിരുന്നു മുൻഗണന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !