ന്യൂഡൽഹി :പാർലമെന്റ് സമ്മേളനം 21നു തുടങ്ങാനിരിക്കെ കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന് മൂർച്ച കൂട്ടാൻ ഇന്ത്യാസഖ്യം നേതാക്കൾ ഒരേ വേദിയിലെത്തുന്നു.
പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ, വിദേശകാര്യനയം, വോട്ടർ പട്ടികയിലെ സമഗ്ര പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാസഖ്യം പാർട്ടികളുടെ നേതാക്കൾ നാളെ വെർച്വലായി യോഗം ചേരും. പല ഇന്ത്യാസഖ്യം നേതാക്കൾക്കും യോഗത്തിന് ക്ഷണം ലഭിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവ് ഇക്കാര്യം സ്ഥിരീകരിച്ചു.എന്നാൽ, ചില നേതാക്കളുടെ അസൗകര്യം പ്രമാണിച്ചു യോഗം മാറ്റിവയ്ക്കുമെന്ന അഭ്യൂഹവുമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും അതിനു ശേഷം ഇന്ത്യാസഖ്യം നേതാക്കൾ യോഗം ചേർന്നിട്ടില്ല.
ആവശ്യങ്ങളോടു യോജിക്കുന്നുണ്ടെങ്കിലും കോൺഗ്രസുമായി അഭിപ്രായ ഭിന്നത തുടരുന്ന തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കില്ല. തേജസ്വി യാദവ്, എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തേക്കും. കഴിഞ്ഞ വർഷം ജൂൺ ഒന്നായിരുന്നു ഇന്ത്യാസഖ്യം പാർട്ടികൾ ഔദ്യോഗികമായി യോഗം ചേർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.