കൊല്ലം: സ്കൂൾ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കെഎസ്‌യു, എബിവിപി സംഘടനകൾ ഇന്നു ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കെഎസ്‌യു, എബിവിപി, ആർഎസ്പി, ആർവൈഎഫ് തുടങ്ങിയ സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്നു സ്കൂളിലെത്തി പരിശോധന നടത്തും. ബാലാവകാശ കമ്മിഷനും ഇന്നു സ്കൂളിലെത്തും.തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനുഭവനിൽ മനുവിന്റെ മകനുമായ മിഥുൻ മനു (13) ആണ് മരിച്ചത്.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുവൈത്തിൽ ജോലി ചെയ്യുന്ന അമ്മ എത്തിയശേഷം സംസ്കാരം നടത്തും. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ.സംഭവത്തിൽ ശാസ്താം കോട്ട പൊലീസ് കേസെടുത്തു. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അനുമതിയില്ലാതെയാണ് ഷെഡ് നിർമിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ പറഞ്ഞു. കെട്ടിടത്തിന് പഞ്ചായത്ത് ഫിറ്റ്നസ് കൊടുത്തിട്ടുണ്ട്. ഷെഡിന്റെ കാര്യം സ്കൂൾ അധികൃതർ പറഞ്ഞിട്ടില്ല.
വൈദ്യുതി ലൈനിന്റെ താഴെ കെട്ടിടം പണിയാൻ പാടില്ല. സ്കൂളിന് പഞ്ചായത്ത് നോട്ടിസ് നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തേക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിശദമായ റിപ്പോർട്ട് നൽകും. ആരാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് അന്വേഷിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വിശദമായ സുരക്ഷാ പരിശോധന നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.