സിംഗപ്പൂരിലെ ജുവൽ ചാംഗി വിമാനത്താവളത്തിലെ ഒന്നിലധികം കടകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതി. മോഷണത്തിന് പിന്നിൽ 38 -കാരനായ ഇന്ത്യക്കാരനാണെന്നാണ് ആരോപിക്കപ്പെടുന്നത്. മോഷണം നടത്തിയതിന് ശേഷം ഇയാൾ മറ്റൊരു രാജ്യത്തേക്ക് കടന്നു കളയുകയായിരുന്നു. എന്നാൽ, പ്രശ്നങ്ങൾ ഒതുങ്ങിയെന്ന് കരുതി തിരിച്ചെത്തിയപ്പോൾ പോലീസ് കയ്യോടെ പിടികൂടി.
വിമാനത്താവളത്തിലെ 14 ഓളം കടകളിലാണ് മോഷണം നടത്തിയതെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ബാഗുകൾ എന്നിവയുൾപ്പെടെ ഏകദേശം 5,136 സിംഗപ്പൂർ ഡോളർ (SGD) വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു, ഇത് ഏകദേശം 3.5 ലക്ഷം രൂപയ്ക്ക് തുല്യമാണ്. മോഷണം നടത്തി നാടുവിട്ടതിന് ശേഷം പിന്നീട് ജൂൺ ഒന്നിന് തിരികെ എത്തിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സിംഗപ്പൂർ പോലീസ് സേന (SPF) ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് പുറത്തിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.