ടെൽ അവീവ് : ഗാസയിലെ ഹമാസ് ജബാലിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡറായ ഇയാദ് നെറ്റ്സറിനെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന(ഐഡിഎഫ്). ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയില്‍ പ്രധാനിയായ ഇയാദ് നെറ്റ്സറിന് അന്ന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജബാലിയ ബറ്റാലിയനിലെ ആസ്ഥാനത്തേക്ക് മടങ്ങിയെന്ന് ഐഡിഎഫ് പറഞ്ഞു.
ഇസ്രയേലിനെതിരേയുള്ള ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഇയാദ് നെറ്റ്സെര്‍ സജീവമായിരുന്നു. സമീപകാലത്ത് ഐഡിഎഫിന്റെ 162-ാമത് 'സ്റ്റീല്‍' ഡിവിഷന്റെ സേനയ്ക്കെതിരെ നെറ്റ്സര്‍ വിവിധ ആക്രമണങ്ങള്‍ നടത്തിയെന്നും ഐഡിഎഫ് പറയുന്നു.
ഒക്ടോബര്‍ 7-ന് നടന്ന കൂട്ടക്കൊലയില്‍ നെറ്റ്സറിനൊപ്പം പങ്കെടുത്ത രണ്ട് നേതാക്കളെയും വധിച്ചുവെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഹമാസ് സെന്‍ട്രല്‍ ജബാലിയ കമാന്‍ഡര്‍ ഹസ്സന് മഹ്മൂദ് മുഹമ്മദ് മാരി, ഹമാസ് ബീറ്റ് ഹനൂന്‍ ബറ്റാലിയനിലെ ഡെപ്യൂട്ടി കമ്പനി കമാന്‍ഡര്‍ മുഹമ്മദ് സാക്കി ഷമാദ ഹമദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.