സമവായത്തിനു നീക്കം.വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി വിസി..

തിരുവനന്തപുരം ∙ അധികാരത്തര്‍ക്കവും ഇരട്ട റജിസ്ട്രാര്‍ പ്രശ്‌നവും മൂലം കടുത്ത ഭരണപ്രതിസന്ധി നേരിടുന്ന കേരള സര്‍വകലാശാലയില്‍ സമവായത്തിനു നീക്കം. 20 ദിവസത്തിനു ശേഷം സര്‍വകലാശാലയില്‍ എത്തിയ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിയെ കാണാന്‍ എത്തിയതെന്നാണ് വിസി പറഞ്ഞത്. 

ഇന്ന് സര്‍വകലാശാലയില്‍ എത്തുമ്പോള്‍ വിസിയെ ആരും തടയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിസിയെ സര്‍വകലാശാലയില്‍ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എഫ്‌ഐ അതിനു മുതിരാതിരുന്നതും തര്‍ക്കം ഒത്തുതീര്‍പ്പാകുന്നുവെന്നതിന്റെ സൂചനയാണ്. 

റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്. ഭരണത്തലവനായ ഗവര്‍ണറെ അപമാനിച്ചതു കൊണ്ടാണ് റജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നാണ് വിസി പറഞ്ഞത്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രി ആര്‍.ബിന്ദുവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സര്‍വകലാശാലയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി വിസിയോട് ആവശ്യപ്പെട്ടു. 

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പിന്‍ബലത്തില്‍ ഓഫിസില്‍ അനധികൃതമായി ഹാജരാകുന്നത് ഗവര്‍ണറോടുള്ള അനാദരവാണെന്നു വിസി മന്ത്രിയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തിൽ വിസി ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം വിസി തൃശൂരിലേക്കു മടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !