ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിരവധികേസുകളില് പ്രതിയായ യുവാവിനെ യു.പി പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഫറൂഖാബാദില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവെയാണ് പ്രതിയുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദ്യം 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ ഈ തുക 50,000 ആക്കി, പിന്നീട് ഇത് ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും സ്ഥലം എസ്പി ആരതി സിങ് വ്യക്തമാക്കി. മനുവിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്ന് രാവിലെ ഇയാളുടെ ഒളിത്താവളം വളഞ്ഞു. ഇത് മനസിലാക്കിയ മനു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു.
മനുവിന്റെ ആക്രമണത്തില്‍ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് ഇന്‍-ചാര്‍ജ് സച്ചില്‍ സിങ് ചൗധരിക്കും കോണ്‍സ്റ്റബിള്‍ അമര്‍ദീപിനും വെടിയേറ്റു. പിന്നാലെയാണ് പോലീസ് മനുവിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ മനുവിനെ പോലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരിച്ചു. ഇയാളുടെ പക്കല്‍നിന്നും ഒരു തോക്കും, ബാങ്ക് പാസ്ബുക്കും എടിഎം കാര്‍ഡും 240 രൂപയും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.