മഞ്ചേശ്വരം: വൊർക്കാടി നല്ലങ്കിയിൽ അമ്മയെ മകൻ തീ കൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയായ മകൻ മെൽവിൻ മൊന്തേരൊയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട മാതാവ് ഹിൽഡ മൊന്തേരോയെ തലയ്ക്കടിച്ച് വീഴ്ത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നു.
അടിക്കാനുപയോഗിച്ച വണ്ണമുള്ള മരവടി വീടിന് പിറകുവശത്തുനിന്നും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മദ്യലഹരിയിൽ പ്രതി അമ്മയെ അടിച്ചുവീഴ്ത്തിയ ശേഷം തിന്നർ ഉപയോഗിച്ച് തീ കൊളുത്തിയത്.
തുടർന്ന് വീട്ടിന് പിറകിലെ കുറ്റിക്കാട്ടിൽ കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് രാത്രിയിൽ ബന്ധുവും അയൽവാസിയുമായ ലോലീറ്റ എന്ന സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് അവരേയും തീ കൊളുത്താൻ ശ്രമിച്ചിരുന്നു.
അക്രമത്തിനിടെ ഓടിരക്ഷപ്പെട്ട ഇവരാണ് അയൽവാസികളെ വിവരമറിയിച്ചത്. തുടർന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ ഉച്ചയോടെ കർണാടക ബൈന്ദുരിൽ വെച്ച് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മഞ്ചേശ്വരം സിഐ ഇ. അനൂബ് കുമാർ, എഎസ്ഐ മധുസൂതനൻ, സിപിഒ ധനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.