കണ്ണൂർ : രണ്ടു ദിവസം മുൻപ് എടക്കാട് ഏഴര മുനമ്പിൽനിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എംസി ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ടു മണിയോടെ രണ്ടു കിലോമീറ്റർ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽനിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് 6.45നാണ് വിദ്യാർഥിയെ കടലിൽ കാണാതായത്. ഫർഹാനും മൂന്നു സുഹൃത്തുക്കളും ചേർന്ന് കടൽ കാണാനായി ഏഴര പാറപ്പള്ളിക്കു സമീപം തീരത്തെത്തിയതായിരുന്നു. 2 പേർ ചായ കുടിക്കാൻ കടയന്വേഷിച്ച് പോയപ്പോൾ ഫർഹാനും മറ്റൊരു വിദ്യാർഥിയും കടലോരത്തെ പാറയിൽ ഇരുന്നു.
ശക്തമായ തിരയടിച്ച് രണ്ടു പേരും കടലിൽ വീണു. കൂട്ടുകാരൻ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാനെ കാണാതാകുകയായിരുന്നു. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫർഹാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.