സൗദി: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ, മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോക നേതാക്കളുമായി ചർച്ച നടത്തി.
ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി അദ്ദേഹം ഫോൺ സംഭാഷണങ്ങൾ നടത്തി. ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംബിപുമായും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫോണിൽ സംസാരിച്ചിരുന്നു.ഇറാനെതിരായ ഇസ്രായേലി സൈനിക നടപടികൾ ഉൾപ്പെടെയുള്ള മേഖലയിലെ സംഭവവികാസങ്ങൾ ചർച്ചയിൽ വിലയിരുത്തി. സംയമനം പാലിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്രപരമായ മാർഗ്ഗങ്ങളിലൂടെ എല്ലാ തർക്കങ്ങളും പരിഹരിക്കുന്നതിനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ പ്രാധാന്യം ഈ ചർച്ചകളിൽ എടുത്തുപറഞ്ഞു.ഇസ്രായേലിന്റെ സൈനിക നടപടികൾ ഇറാനിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, നിലവിലെ സാഹചര്യം ലഘൂകരിക്കാൻ അടിയന്തര ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത, എന്നിവ ചർച്ചയിൽ വിഷയമായി. ഈ ഉന്നതതല ചർച്ചകൾ, മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും സൗദി അറേബ്യയും അതിന്റെ നേതൃത്വവും നടത്തുന്ന സജീവമായ നയതന്ത്ര ശ്രമങ്ങളെയാണ് എടുത്തു കാണിക്കുന്നത്മിഡിൽ ഈസ്റ്റിലെ സംഘർഷം; സമാധാന ചർച്ചകളുമായി സൗദി കിരീടാവകാശി
0
ശനിയാഴ്ച, ജൂൺ 14, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.