കൊട്ടാരക്കര: നായകളെ ലോറിയിലാക്കി ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു.
തിരുവനന്തപുരം മേലില പഞ്ചായത്തിലാണ് സംഭവം. മൃഗസ്നേഹി എന്ന് പറയപ്പെടുന്ന സ്ത്രീയും ഇവരുടെ സഹായിമുള്‍പ്പെടെയാണ് നായകളുമായി പ്രദേശത്ത് എത്തിയത്. കഴിഞ്ഞ ദിവസമാണ് മേലില പഞ്ചായത്തില്‍ സംഘം നായകളുമായി എത്തിയത്. ലോറി കടന്നുപോകാത്ത വഴിയായതിനാല്‍ നായകളെ പെട്ടി ഓട്ടോയിലാക്കി പ്രദേശത്തെ പറമ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇതില്‍ കുറച്ച് നായകളെ ഇവര്‍ പ്രദേശത്ത് തുറന്ന് വിടുകയും ചെയ്തു. എന്നാല്‍ സംഭവം മനസ്സിലാക്കിയ നാട്ടുകാര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. തുറന്ന് വിട്ട നായകളില്‍ കുറച്ച് എണ്ണത്തിനെ തിരികെ ഓടിച്ചിട്ട് പിടിച്ച് ലോറിയില്‍ തന്നെ കയറ്റി.പേവിഷബാധ മൂലം ഏഴുവയസുകാരി മരിച്ച സ്ഥലം കൂടിയാണ് ഇവിടം. തെരുവ് നായ ശല്യം വര്‍ധിച്ച ഇവിടെയാണ് വീണ്ടും നായകളെ കൊണ്ടുവിടാന്‍ സംഘം ശ്രമിച്ചത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നായകളെ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും സംഘത്തിനും എതിരെ എറണാകുളം തൃപ്പൂണിത്തുറയില്‍ നാട്ടുാകാരുടെ പ്രതിഷേധം ഉണ്ടായത്. അറുപതിലധികം നായകളെ വാടക വീടെടുത്ത് താമസിപ്പിച്ച് പ്രദേശത്ത് മലിനീകരണവും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ചൊല്ലിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.നായകളെ ലോറിയിലാക്കി ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമം; അഞ്ചംഗ സംഘത്തെ തടഞ്ഞു നാട്ടുകാര്‍
0
ശനിയാഴ്ച, ജൂൺ 14, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.