ന്യൂഡൽഹി: പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ.
ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. സാമ്പത്തിക സഹായം പാകിസ്താൻ ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപണം. പാകിസ്താന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള 7 ബില്യൺ ബെയ്ൽഔട്ട് പാക്കേജിന്റെ അടുത്ത ഗഡുവായി 10,000 കോടി രൂപ അനുവദിക്കുന്നതിനായി ഐഎംഎഫിന്റെ ഡയറക്ടർ ബോഡി യോഗം ചേർന്നത്.ഈ യോഗത്തിലാണ് ഇന്ത്യ ശക്തമായി എതിർപ്പ് ഉന്നയിച്ചത്. ഈ പണം ഐഎംഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പാകിസ്താൻ ചിലവഴിക്കുന്നതെന്നും ഒരു കാരണവശാലും പണം അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ അടുത്തിടെ നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.ഇന്ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിലായിരുന്നു ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പാകിസ്ഥാന് നൽകുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തിപാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുത്; സാമ്പത്തിക സഹായം ഭീകരവാദത്തിന് ഉപയോഗിക്കുന്നു; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു
0
വെള്ളിയാഴ്ച, മേയ് 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.