ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. സെരി ബാഗ്‌ന എന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് മൂന്ന് പേർ മരിച്ചു. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
100ലധികം ആളുകളെ നിലവിൽ രക്ഷപെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം. റംബാൻ ജില്ലയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിലാണ് മൂന്ന് പേർ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.ഇതോടെനിരവധി വാഹനങ്ങളാണ് ദേശീയ പാതയിൽ കുടുങ്ങി കിടക്കുന്നത്. റംബാൻ ദേശീയ പാതയും ജമ്മു-ശ്രീനഗർ ദേശീയ പാതയും മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിരിക്കുകയാണ്.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.